<?xml version="1.0" encoding="UTF-8" ?>
<rss version="2.0">
    <channel>
        <title>nizhalchayam - Blog</title>
        <link>http://nizhalchayam.mozello.com/blog/</link>
        <description>nizhalchayam - Blog</description>
                    <item>
                <title>തോരാമഴ...</title>
                <link>http://nizhalchayam.mozello.com/blog/params/post/4112501/</link>
                <pubDate>Mon, 08 Aug 2022 05:39:00 +0000</pubDate>
                <description>&lt;div&gt;&lt;br&gt;&lt;/div&gt;&lt;p&gt;&lt;img src=&quot;https://site-522643.mozfiles.com/files/522643/Thoramazha.png&quot; style=&quot;width: 586px;&quot;&gt;&lt;br&gt;&lt;/p&gt;&lt;div&gt;&lt;b&gt;&quot;ഈ നശിച്ച മഴ തോരുന്നൂല്ല്യല്ലോ!&quot; &lt;/b&gt;കൂരയുടെ ഇറയത്തിരുന്ന് അമ്മിണിയമ്മ പരിതപിച്ചു... പണ്ടത്തെ പോലെയല്ലത്രേ മഴയുടെ ഘനംകൂടി എന്നാണു കുട്ടിത്തേയീടെ വിലയിരുത്തൽ... &lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&lt;b&gt;&quot;മഴടെ ഘനം കൂടിട്ടൊന്ന്വല്ല... പാടോം പൊഴേം കൈയേറി അതന്നെ കാരണം...&quot;&lt;/b&gt; മുറുക്കാൻ കെട്ടിവെച്ച അരകച്ചയിൽ നിന്ന് അല്പം പൊകല ഞരടി എടുത്ത് വായിൽ വെച്ച് കുറുമ്പ വിലയിരുത്തി...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&lt;b&gt;&quot;ഒളില്ലേ ഈടെ... ലേശം ചായന്റെ വെള്ളം കൂട്ടാൻ&quot; &lt;/b&gt;അസ്വസ്ഥമായ മനസ്സോടെ കുട്ടിത്തേയി ചോയിച്ചു. &quot;ഓളോൾടെ കുടീ പോയിരിക്ക്യാ, ആടേം മഴയാന്നാ കേട്ടേ...&quot; അമ്മിണിയമ്മ മറുപടി പറഞ്ഞു... &lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&lt;b&gt;&quot;അ... ആ അത് കൊള്ളാല്ലോ! ഇങ്ങളെ ഈടെ തനിച്ചാക്കി ഓള് സർക്കീട്ട് പോയിരിക്ക്യാ!...&quot; &lt;/b&gt;മഴയായാലും വെയിലായാലും കുറുമ്പ കുറുമ്പുവർത്താനം പറയും അതാ അതിന്റെ ഒരു ഇത്... &lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;ഇതെല്ലാം കേട്ട് മുട്ടോളം വെള്ളത്തിലായാലും ഇവറ്റോള് പഠിക്കില്ല്യല്ലോ എന്ന് പറഞ്ഞു മഴയും ആ ഏറേത്തേക്ക് കേറി കൂടി... പിന്നാലെ കുറച്ചു പേര് കൈ തോണിയുമായി വന്ന്‌ &lt;b&gt;&quot;വേഗം കേറിൻ അമ്മിണ്യേടത്തീ... മേലേല് മണ്ണ് പൊട്ടി&amp;nbsp; വേം വേം... &quot; &lt;/b&gt;&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&lt;b&gt;&quot;നീയാ സുമങ്ങലേടെ മോനല്ലേ, നെനക്ക്&amp;nbsp; പണിവല്ലോം ആയിക്കണാടാ മോനെ...&quot;&lt;/b&gt; നാലാൾ ചുമക്കുമ്പഴും കുറുമ്പ സംശയിച്ചുകൊണ്ടേ ഇരുന്നു &lt;b&gt;&quot;ഡാ, സുരേ ആ പൊതി ഇങ്ങട് എടുക്കട...&quot;&lt;/b&gt; കുറുമ്പ തന്റെ മുറുക്കാൻ പൊതി ചൂണ്ടിക്കാണിച്ച് വിളിച്ച് പറഞ്ഞു... &lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&quot;ഈടെ മനുഷ്യര് ചാവാൻ കടക്കുമ്പളാ അവരടെ ഒരു ചെല്ലം... വേം പോട്ടെ...&quot; എല്ലാ വിലയിരുത്തലും കുന്നായ്മയും കേട്ട് വിറങ്ങലിച്ച ആ കൂര&lt;b&gt; &quot;നിങ്ങൾ ഒന്നും ഒരു കാലത്തും നന്നാവില്ലേ&quot;&lt;/b&gt; എന്നോർത്തു വെള്ളത്തിൽ ആണ്ടുപോയി...&lt;/div&gt;</description>
            </item>
                    <item>
                <title>സമയമില്ല...</title>
                <link>http://nizhalchayam.mozello.com/blog/params/post/4074989/page</link>
                <pubDate>Sun, 05 Jun 2022 06:33:00 +0000</pubDate>
                <description>&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;img src=&quot;https://site-522643.mozfiles.com/files/522643/Tree.jpg&quot;&gt;&lt;br&gt;&lt;/div&gt;&lt;p&gt;മുത്തശ്ശൻ കുട്ടുവിനോട് ചോദിച്ചു &quot;മോനെ ഇന്ന് പരിസ്ഥിതി ദിനമല്ലേ, മുറ്റത്തേയ്ക്ക് വാ നമുക്കൊരു ഒരു ചെടി നടാം...&quot;&lt;br&gt;&lt;/p&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&quot;പിന്നേ, ഈ ഒരു ദിവസം മരം നട്ടാൽ ലോകം നന്നാവൂലോ !&quot; കുട്ടു പിറുപിറുത്ത് അകത്തേയ്ക്ക് പോയി... &lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;ഇത് ശ്രദ്ധിച്ച മുത്തശ്ശൻ, മൊബൈലിൽ ചെടി നട്ടുകൊണ്ടിരുന്ന അവനോട് പറഞ്ഞു &quot;ഏതൊരു കാര്യത്തിനും തുടക്കം ഒന്നിൽ നിന്നാണ്, പരിസ്ഥിതിയെ സ്നേഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും തുടങ്ങണം എന്ന ഓർമ്മപ്പെടുത്തലാണ് ജൂൺ 5 , ലോക പരിസ്ഥിതി ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്...&quot; കുട്ടു മൊബൈലിൽ നിന്നും കണ്ണെടുക്കാതെ അപ്പൂപ്പനോട് പറഞ്ഞു, &quot;നമ്മൾ ഒരാൾ വിചാരിച്ചാലൊന്നും ലോകം നന്നാവില്ല... മാത്രല്ല എനിക്കാണെങ്കിൽ ടൈമില്ല, മുത്തശ്ശൻ പോയേ!&quot;&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;br&gt;&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;കുട്ടു അപ്പൂപ്പനോട് പറയുന്ന കുസൃതി മൊബൈലിൽ പകർത്തി കുട്ടൂന്റെ അമ്മ സമൂഹത്തിലേക്ക് പകർന്നു കയ്യടിയും, ചിരിമൊട്ടയും വാരിക്കൂട്ടി... എന്നാൽ തന്റെ കൊച്ചുമക്കൾക്ക് വലിയ പാഠങ്ങൾ പകർന്നു കൊടുക്കാമെന്ന ആഗ്രഹം മനസ്സിലൊതുക്കി ഉള്ളിലെ വിഷമം പുറത്തുകാണിക്കാനാകാതെ കയ്യിൽ കരുതിയ ആ രണ്ടു കുഞ്ഞു തൈകളുമായി മുത്തശ്ശൻ തൊടിയിലേക്കിറങ്ങി... അവ നടുമ്പോൾ ആ മനസ്സുകൾ ഇങ്ങിനെ കരുതുന്നുണ്ടാകാം...&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;br&gt;&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;b&gt;&quot;ഈ തണൽ എനിക്കായല്ല...&lt;/b&gt;&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;b&gt;നിനക്കുള്ളതാണ് പൈതലേ...&lt;/b&gt;&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;b&gt;നിനക്ക് തണലേകും ഈ മരങ്ങളെ...&lt;/b&gt;&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;b&gt;നീ കരുതീടുക, ഭൂമി നമുക്കൊന്ന് മാത്രം...&lt;/b&gt;&lt;/div&gt;&lt;div dir=&quot;auto&quot; style=&quot;&quot;&gt;&lt;b&gt;ഭൂമി നമുക്കൊന്ന് മാത്രം, സത്യം...&quot; &lt;/b&gt;&lt;/div&gt;</description>
            </item>
                    <item>
                <title>യുദ്ധവീക്ഷകർ...</title>
                <link>http://nizhalchayam.mozello.com/blog/params/post/4001273/page</link>
                <pubDate>Thu, 03 Mar 2022 07:28:00 +0000</pubDate>
                <description>&lt;div&gt;&lt;img src=&quot;https://site-522643.mozfiles.com/files/522643/medium/apocalypse-g16440681f_1280.jpg&quot;&gt;&lt;br&gt;&lt;/div&gt;&lt;p&gt;യുദ്ധകാഹളം മുഴങ്ങുമ്പോൾ മൂന്നു വിധം മനസ്സുകളെ ലോകത്തിന് മുൻപിൽ കാണുവാൻ കഴിയുന്നു... ഒന്ന്, യുദ്ധക്കെടുതിയിൽ കൂട്ടിവെച്ച സമ്പാദ്യവും, സ്വരൂക്കൂട്ടിയ സ്വപ്‌നങ്ങളും പൊളിഞ്ഞടങ്ങുന്ന നിഷ്‌ക്കളങ്കരായ സാധാരണക്കാരായ ജനങ്ങൾ. രണ്ട്, നമുക്ക് ചുറ്റും എന്തെന്നറിയാനുള്ള അന്ന്വേഷണകുതുകികളായ ഒരുകൂട്ടം ജനങ്ങൾ... ഇവർക്ക് അപകടം നടക്കുന്നിടം അവരിൽ നിന്നും ഏറേ ദൂരെയായതുകൊണ്ട് അന്ന്വേഷിക്കാം, ആക്ക്രോശിക്കാം, പരിതപിക്കാം... ഇതും മനുഷ്യരാശിയുടെ മറ്റൊരു മുഖമായി കണക്കാക്കാം... ഇനി മൂന്നാമത്, ഓരോ യുദ്ധത്തിലും മാറിയിരുന്ന് ചിരിക്കുന്ന ഒരു കൂട്ടർ... ഇവർ ആരുടേയും ശ്രദ്ധയാകർഷിക്കുന്നില്ല എന്നാൽ എല്ലാം ദൂരെ മാറിയിരുന്ന് ഉള്ളുകൊണ്ട് സന്തോഷിക്കുന്ന ഒരു വിഭാഗം കച്ചവടക്കാർ... എല്ലാ ദുരന്തങ്ങളിലും ഇക്കൂട്ടർ സന്തോഷിക്കും അത് മഹാമാരിയായാലും, യുദ്ധംപോലെ ഇരുതല മൂർച്ചയുള്ള ആയുധപയറ്റായാലും... പ്രത്യക്ഷത്തിൽ വാഴ്ത്തപ്പെടുകയും എന്നാൽ അക്ഷരാർത്ഥത്തിൽ മറ്റാർക്കും മനസ്സിലാവാത്ത കച്ചവട കരുനീക്കങ്ങൾ നടത്തി &lt;b style=&quot;font-size: 14px;&quot;&gt;&quot;ഏയ്, അങ്ങിനൊന്നുമില്ല&quot;&lt;/b&gt; എന്ന പൊതുബോധ്യത്തിന്റെ മറപറ്റി കഴിഞ്ഞുകൂടുന്നവർ... ഈ യുദ്ധത്തിലും ഇങ്ങിനെ ഒരു കൂട്ടരുണ്ടാകും... അവർക്ക് മുൻപിൽ പരിഹാരങ്ങൾ പ്രശ്‌നങ്ങളിലേക്ക് വഴിമാറും... ഈ വിഷയത്തിൽ&amp;nbsp; വാർത്തയുടെ മൂല്യം കാണാനാകാതെ മാധ്യമങ്ങൾ നാടകീയമായ കഥകൾ അവതരിപ്പിക്കും, അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന കാപട്യത്തിനെ എന്നും ആധികാരികമായി കണ്ട നാം അവർ പറയുന്നത്രയും വിശ്വസിക്കുന്നു... ഏറ്റു പറയുന്നു...&lt;br&gt;&lt;/p&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;ആവശ്യത്തിനും അനാവശ്യത്തിനും ചരിത്രം പരിശോധിക്കുന്ന അന്ന്വേഷണബുദ്ധികൾ &quot;യുദ്ധങ്ങൾ നല്കിയ ലാഭം&quot; എന്തെന്ന് കൂടി പരിശോധിക്കണം... വിറ്റഴിക്കപ്പെടുന്ന മനുഷ്യത്വ രഹിതമായ കച്ചവടലാഭങ്ങളല്ലാതെ എന്തായിരുന്നു ഓരോ യുദ്ധവും ഇന്നുള്ള നമുക്ക് നല്‌കിയ പാഠങ്ങൾ എന്ന് പരിശോധിക്കണം... മുൻവിധിയോടെ കണ്ണടയ്ക്കാം, ഇരുട്ടാണെന്ന് ചിന്തിക്കാം പക്ഷെ യാഥാർഥ്യം നമുക്ക് മുൻപിൽ ചിന്തിക്കെണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്... അത് കാണാതെ പോകരുത്... &lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&lt;b&gt;കണ്ണീരേകിയ ഓരോ മനസ്സിലും യുദ്ധങ്ങൾ നല്‌കിയ വലിയ പാഠങ്ങളുണ്ട്... പഠിക്കണം... മനസ്സിലാക്കണം... മനുഷ്യനാകണം... തർക്കങ്ങളിൽ വിട്ടുവീഴ്ചയിലും വലിയ ധീരത ഇല്ലെന്ന സത്യത്തെ ഉൾക്കൊള്ളണം... &lt;/b&gt;&lt;/div&gt;</description>
            </item>
                    <item>
                <title>ജീവിതം തമാശയാക്കുന്നവർ</title>
                <link>http://nizhalchayam.mozello.com/blog/params/post/3650454/</link>
                <pubDate>Tue, 21 Sep 2021 06:29:00 +0000</pubDate>
                <description>&lt;div&gt;&lt;img src=&quot;https://site-522643.mozfiles.com/files/522643/vintage-1890634_640.png&quot; style=&quot;width: 454px;&quot;&gt;&lt;br&gt;&lt;/div&gt;&lt;p&gt;നർമ്മം, ഹാസ്യം, നേരംപോക്ക്, പ്രാങ്ക് എന്നിങ്ങിനെ ചിരിക്കാനുള്ള വ്യാഖ്യാനങ്ങൾ ഏറി വരികയാണ്. ജീവിതം എത്ര ദുഃസ്സഹമെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാ വിഷമങ്ങളും അടക്കാനുള്ള ശേഷി മനുഷ്യർക്ക് കുറഞ്ഞുവരുന്നു എന്ന് ഇന്നത്തെ വെള്ളിവെളിച്ചത്തിൽ തോന്നിപോകുന്നു. പലപ്പോഴും തമാശയിൽ തുടങ്ങി വൈര്യാഗ്യത്തിലൂടെ നിരാശയിൽ അവസാനിക്കുന്ന ജീവിത ദൃഷ്ടാന്തങ്ങൾ സമൂഹത്തെ പിടിച്ചുലയ്ക്കുന്നത് കണ്ടുവരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;വർദ്ധിച്ചു വരുന്ന കാഴ്ച്ചാ പ്രതലങ്ങളും സമൂഹത്തിന് നടുക്ക് തന്നെ താനുണ്ട് എന്ന തോന്നിപ്പിക്കലും ഇത്തരം&amp;nbsp; ജീവിതംവയ്ച്ചുള്ള തമാശകൾ പൊതുസമൂഹത്തിനു മുന്പിലേയ്ക്കും എത്തുന്നു. മുൻപെല്ലാം വീട്ടുവഴക്കുകൾ, കളിയാക്കലുകൾ, സ്വകാര്യത എന്നിവയ്ക്ക് നാം കൊടുത്തിരുന്ന പല നിർവ്വചനങ്ങളും മാറിപ്പോയിരിക്കുന്നു. പുരോഗമന ചിന്താഗതി നല്ലതുതന്നെ പക്ഷെ അതിലേയ്ക്ക് തിരഞ്ഞെടുത്ത വഴികൾ ഇതുതന്നെയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. &lt;/p&gt;&lt;div&gt;ഭാഗ്യക്കുറിയുടെ പേരിൽ തമാശ പറഞ്ഞു പറ്റിക്കുന്നവർ മുതൽ വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് വരെ പ്രാങ്കെന്ന പേരിൽ പൊതുജനത്തിലേയ്ക്ക് എത്തിക്കുന്നതിൽ ആവരുത് നമ്മുടെ വിശാല മനസ്സ് വെളിപ്പെടുത്തേണ്ടത്. മതവും, നിറവും, ജാതിയും, വർഗ്ഗ വിവേചനവും നമുക്കുള്ളിൽ പാടില്ലെന്ന് പറയാൻ കടമയുള്ള പലരും ചേരി തിരിഞ്ഞു പറയുന്ന മതേതരത്വവും, മതസമത്വവും കാണുമ്പോൾ പലപ്പോഴും ഇത്തരം ചിന്തകളിലേയ്ക്ക് വേണം വിശാലബുദ്ധി കടന്നു വരേണ്ടത് എന്ന് തോന്നിപോയിട്ടുണ്ട്.&amp;nbsp;&lt;br&gt;&lt;/div&gt;&lt;p&gt;മാനസികമായ സ്പർദ്ധകൾ ഏറിവരുന്നതിലേയ്ക്ക് ഇത്തരം പൊള്ളയായ തമാശകൾ പലപ്പോഴും നയിച്ചേക്കാം എന്ന സത്യത്തെ രാഷ്ട്രീയ കമ്പളത്തിൽ സൂക്ഷ്മമായി ഒളിപ്പിക്കുന്നവർ ജനങ്ങളോട് ചെയ്യുന്നത് അനീതിയാണെന്ന് തമാശകളിൽ ബുദ്ധി നശിച്ച് ഇനിയും കാഴ്ചകൾക്കും വഴക്കുകൾക്കും വേണ്ടി കാത്തുനിൽക്കുന്ന സമൂഹം മനസ്സിലാക്കുന്നില്ല. ജീവിതം തമാശയാക്കുന്ന പലരും അതിന്റെ പ്രാധാന്യം&amp;nbsp; മറന്നുപോകുന്നു. പരസ്പ്പര ബഹുമാനം ഇല്ലാതെയുള്ള തമാശകൾക്ക് നൂതനയുഗം നല്കുന്ന പേരാകരുത് &#039;പ്രാങ്ക്&#039; അതിരുവിടുന്ന ഓരോ ഘട്ടത്തിലും ഇത്തരം ക്രൂരമായ തമാശകൾ മനസ്സിനെ തളച്ചിടുന്ന വിഭ്രാന്തിയ്ക്ക് സമമായി മാറിയേക്കാം. ഇതൊന്നും പോരാ എന്ന കാഴ്ചയിൽ നിന്നും വന്നു ചേരുന്നത് തിരിച്ചുപിടിക്കാനാകാത്ത ജീവിത നൈരാശ്യമായിരിക്കാം... &lt;/p&gt;&lt;div&gt;&lt;b style=&quot;font-size: 14px;&quot;&gt;&quot;ഓർക്കേണ്ടതുണ്ട് നാം ജീവിതമെന്ന സത്യത്തെ&lt;/b&gt;&lt;br&gt;&lt;/div&gt;&lt;div&gt;&lt;b&gt;അറിയേണ്ടതുണ്ട് നാം ജീവിത മൂല്യത്തെ&amp;nbsp;&amp;nbsp;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;കരുതേണ്ടതുണ്ട് നാം പൊയ്‌വാക്കും മറപ്പയറ്റും &lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;ചതിയിരിക്കും ചിരികളിൽ കാലിടറാതെ &lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;നടക്കേണ്ടതുണ്ട് നാം ഇനിയും മുന്നോട്ട്...&quot;&lt;/b&gt;&lt;/div&gt;</description>
            </item>
                    <item>
                <title>നെയ്‌തെടുത്ത  ജീവൻ...</title>
                <link>http://nizhalchayam.mozello.com/blog/params/post/1827610/page</link>
                <pubDate>Sun, 16 Jun 2019 21:32:00 +0000</pubDate>
                <description>ആത്മവിശ്വാസത്തിൽ നിന്ന് ഉടലെടുത്ത ഒരു ചെറിയ ആശയം... ഇന്നത് ശക്തിയേറിയ ഒരു ആശ്രയമായി മാറിയിരിക്കുന്നു... കണ്ണീരൊപ്പി പുഞ്ചിരിക്ക് കാരണമായി തീർന്നിരിക്കുന്നു...&amp;nbsp; നഷ്ടങ്ങളെ വെറും പുഞ്ചിരികൊണ്ട് തിരിച്ചുപിടിച്ച മാതൃകാപരമായ ഒരു പാവക്കുട്ടി... അവളിന്ന് ലോകമറിയുന്ന ചേന്നമംഗലത്തെ സ്വന്തം ചേക്കുട്ടി...&amp;nbsp;&lt;p&gt;&lt;br&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;img src=&quot;//site-522643.mozfiles.com/files/522643/kutti.png&quot;&gt;&lt;br&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;font-size: 14px;&quot;&gt;നല്ല മനസ്സുകൾക്ക് നന്ദി... നന്മ പടരട്ടെ...&lt;/span&gt;&lt;br&gt;&lt;/p&gt;&lt;p&gt;&lt;/p&gt;</description>
            </item>
                    <item>
                <title>കൂട്ടായ്മയുടെ സ്നേഹതീരം...</title>
                <link>http://nizhalchayam.mozello.com/blog/params/post/1824656/page</link>
                <pubDate>Wed, 12 Jun 2019 10:40:00 +0000</pubDate>
                <description>&lt;img src=&quot;//site-522643.mozfiles.com/files/522643/friendship.png&quot;&gt;&lt;p&gt;&lt;br&gt;&lt;/p&gt;&lt;p&gt;ഇതൊരു ഓർമ്മപ്പെടുത്തലായാണ് തോന്നുന്നത്... എല്ലാം തന്നിലേക്കൊതുക്കി മതിലുകൾ കെട്ടി വേർതിരിച്ച നമ്മൾ പരസ്പ്പരം സഹകരിക്കാൻ ശീലിച്ച കുറച്ചു നാളുകൾ... സ്നേഹ മതിലുകൾ കെട്ടി വേർതിരിച്ച ഇടവഴികളിൽ വെള്ളം കുതിച്ചുയരുമ്പോൾ ആ മതിലുകൾ ഒരു തടസ്സമായെന്നു നമ്മൾ ചിന്തിച്ച നാളുകൾ... നിലയുറയ്ക്കാതെ ആഴങ്ങളിലേക്ക് താണുകൊണ്ടിരിക്കുന്ന നമുക്ക് നേർക്ക് നീട്ടുന്ന കൈകളിൽ ജാതിയോ, നിറമോ നോക്കാതെ നമ്മൾ സ്വയരക്ഷയ്ക്കായി മുറുകെ പിടിച്ച ആ നാളുകൾ... തിരക്കുള്ള&amp;nbsp;നമ്മളേ അല്പനേരത്തേക്ക് പരസ്പ്പരം ശ്രദ്ധിക്കാൻ ശീലിപ്പിച്ച കുറച്ചുനാളുകൾ... പ്രകൃതി നമ്മളിലേക്ക് ക്ഷണിക്കാതെ കടന്നുവരാം എന്ന് പറയാതെ പറഞ്ഞ നാളുകൾ... എല്ലാം ഒരോർമ്മയായി മാറിത്തുടങ്ങുന്നു...&amp;nbsp;&lt;/p&gt;&lt;p&gt;&lt;br&gt;&lt;/p&gt;&lt;p&gt;കൂട്ടായ്മകളും, ഉപാധികളില്ലാത്ത സ്നേഹവും നമ്മെ ഒന്നായി ചേർത്തുനിർത്തിയ കുറച്ചു നാളുകൾ... സത്യം പറഞ്ഞാൽ, എല്ലാത്തിനും മുന്നിൽ ഓടുന്നു എന്ന് സ്വയം തെറ്റിദ്ധരിപ്പിച്ച നമ്മൾ പലർക്കും നാം പ്രകൃതിക്ക് മുന്നിൽ ഒന്നുമല്ലെന്ന് തോന്നിപ്പിച്ച ഒരദ്ധ്യായം... വെള്ളത്തിൽ കുതിർന്നൊലിച്ച നമ്മുടെ കേരളം... പലപ്പോഴായി കുറ്റപ്പെടുത്തുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, സാധാരണ പൊതുജനവും വെറും പച്ച മനുഷ്യരായി മാറിയ ആ കുറച്ചു ദിനങ്ങൾ...സ്വപ്‌നങ്ങൾ എല്ലാം ഒലിച്ചുപോകുമ്പോളും കൂടെ നിന്ന് സമാധാനിപ്പിക്കാൻ നമുക്ക് മുൻ&amp;nbsp; പരിചയമില്ലാത്ത, എന്നാൽ നമ്മളിൽ നിന്ന് യാതൊരു വ്യത്യാസവുമില്ലാത്ത, പേരുകൾ അന്ന്വേഷിക്കാത്ത നമ്മളിൽ ഒരാൾ തന്നെ നിങ്ങളും എന്ന അർത്ഥം മനസ്സിലാക്കി തന്ന ആ കടലിന്റെ മക്കൾ... ഉപജീവനത്തിൻറെ ഉപാധിയേക്കാൾ വലുതാണ് മുങ്ങിത്താഴുന്ന ഒരു ജീവൻ എന്ന് സാക്ഷരരായ കേരള ജനതയെ മുഴുവനായി മനസ്സിലാക്കി തന്ന ആ സമൂഹം... അവർക്കായി ഒരു കൂട്ടായ്മ്മ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം... വിദ്യാഭ്യാസത്തിനും, ആരോഗ്യപരിപാലനത്തിനും, അറുതിയിൽ ഒരാശ്വാസത്തിനും&amp;nbsp; അവർക്ക് കൂട്ടായി ഒരു വലിയ സമൂഹം ഇപ്പുറത്തുണ്ട് എന്ന് ധൈര്യം പകരാൻ ഈ കൂട്ടായ്മയ്ക്കാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...&amp;nbsp;&lt;/p&gt;&lt;p&gt;&lt;br&gt;&lt;/p&gt;&lt;p&gt;അറിഞ്ഞ ഒരു സന്തോഷമുള്ള വാർത്ത, നിങ്ങൾക്കും പങ്കുവെയ്ക്കാമെന്നു കരുതി... നമുക്ക് കൈകോർത്തു നടക്കാം... ഒരുപാട് നന്മകൾ പങ്കുവയ്ക്കാം... സ്നേഹം നിലനിൽക്കട്ടെ കലർപ്പില്ലാതെ...&lt;/p&gt;&lt;p&gt;&lt;br&gt;&lt;/p&gt;</description>
            </item>
                    <item>
                <title>മായ്ഞ്ഞു പോകുന്ന വരം...</title>
                <link>http://nizhalchayam.mozello.com/blog/params/post/1793707/page</link>
                <pubDate>Fri, 10 May 2019 09:33:00 +0000</pubDate>
                <description>&lt;img src=&quot;//site-522643.mozfiles.com/files/522643/medium/maram.png&quot;&gt;&lt;p&gt;മരം ഒരു വരമായി എന്നും നിലനിൽക്കട്ടെ... സ്വാർത്ഥരായ നമ്മൾ ഓരോരുത്തർക്കും തണലേകിടട്ടെ...&amp;nbsp;&lt;br&gt;&lt;/p&gt;&lt;p&gt;നടക്കട്ടെ...&lt;/p&gt;</description>
            </item>
                    <item>
                <title>ഉടയോനൊരു കത്ത്...</title>
                <link>http://nizhalchayam.mozello.com/blog/params/post/1766284/page</link>
                <pubDate>Fri, 12 Apr 2019 09:58:00 +0000</pubDate>
                <description>&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;img src=&quot;//site-522643.mozfiles.com/files/522643/farmer.png&quot; style=&quot;font-size: 14px;&quot;&gt;&lt;br&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;ആത്മഹൂതി
ചെയ്ത ഓരോ കർഷകനും ഈ പ്രപഞ്ചത്തിന്റെ&amp;nbsp;ഉടയോനെഴുതാൻ
കൊതിച്ച കത്തായിരിക്കാം ഇതെന്ന് തോന്നുന്നു...&amp;nbsp;അറിയില്ല,
ഒന്നും അറിയില്ലെന്ന് നടിക്കുന്നതാണ് ഇന്നത്തെ കാലത്തിന്റെ&amp;nbsp;പ്രായോഗികത്വം (Practicability) അതുകൊണ്ട് അറിയില്ല...ഒന്നും അറിയില്ല...&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;b&gt;പ്രിയപ്പെട്ട ഉടയോനറിയാൻ,&amp;nbsp;&lt;/b&gt;&lt;br&gt;&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&quot;പഠിപ്പിച്ചു
തന്നെൻ പൂർവ്വികർ...&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;വിത്ത്
പാകാൻ പഠിപ്പിച്ചതുമെൻ പൂർവ്വികർ...&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;നിലമേതായാലും
കയ്യും, മെയ്യും, മനസ്സും ഒരുമിച്ചാൽ...&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;വിളവ്
ലഭിച്ചിടും എന്നുമവർ പറഞ്ഞുതന്നു...&quot;&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;കാർന്നോന്മാർ
പറഞ്ഞത് പ്രകാരം ഞാനും ഒരു കർഷകവേഷമണിഞ്ഞു...&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;ഭൂമിയെ
സ്നേഹിച്ചു, മഴയെ വിശ്വസിച്ചു , വിത്തുകൾ പാകി... എന്നെയും എന്റെ കുടുംബത്തെയും
പുലർത്താനുള്ള വിള ആ ഭൂമി എനിക്ക് നൽകി...സന്തോഷത്തിന്റെ പൊൻകതിരുകൾ ജീവിതത്തിൽ
നിറഞ്ഞു... ഒരു പറ വിത്തിൽ നിന്നു ഒരായിരം പറ കൊയ്തെടുത്തു...ഇടയ്ക്കെപ്പോഴോ മഴ
തെറ്റിപെയ്തു... മണ്ണറിയാത്ത വളങ്ങൾ ആ മണ്ണിനെ നിയന്ത്രിക്കാൻ നിർബന്ധിതമായി...
കൃഷിയിടങ്ങൾ തമ്മിൽ അതിർത്തി തർക്കവും വെള്ളത്തെ ചൊല്ലിയുള്ള തർക്കങ്ങളും
മൂർച്ഛിച്ചു...പലപ്പോഴും വിളകൾ വെള്ളത്തിൽ ഒലിച്ചുപോയിത്തുടങ്ങി...കിട്ടിയ വിലയ്ക്ക്&amp;nbsp;വിളകൾ വിൽക്കാൻ ബാധ്യസ്ഥരായി... &lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;രക്ഷകരുടെ
വേഷത്തിൽ ചിലർ സംഭരണ കണക്കുകൾ നിരത്തി ഇടനിലക്കാരായി ഞങ്ങളെ കബളിപ്പിച്ചു...
പൂർവ്വിക പഠനം പോരാ, മാറ്റം കൊണ്ടുവരണമെന്നായി... വിളകൾക്ക് വേണ്ടി കാത്തിരിക്കാൻ
കഴിയില്ല അതുകൊണ്ട് വളരെ പെട്ടന്ന് വിളവെടുക്കാനായി പല രീതിയിലുള്ള വിഷങ്ങൾ
ഭൂമിയിൽ പരീക്ഷിക്കണമെന്നായി... അവര് പറയുന്നതുപോലെ പുതിയ രീതിയിൽ&amp;nbsp; കലപ്പകൾ ചലിക്കാൻ തുടങ്ങി...&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;പുതിയ
വിത്തുകളും, കീടനാശിനികളും വാങ്ങിക്കാൻ പണം തികയാതെ വന്നപ്പോഴും ഒരു ഉപാധിയുമായി
രക്ഷകരെത്തി... അവർ പറഞ്ഞതനുസരിച്ചു ബാങ്കുകൾ വന്നു വേണ്ട പണം തന്നു... അവിടെയും
ഇവിടെയും ഒപ്പുകൾ മേടിച്ചു... മണ്ണിലും കൂട്ടത്തിൽ പത്രത്തിലും തള്ളവിരലിൽ വിഷം
പുരട്ടി ഒപ്പിട്ടു...&amp;nbsp; &quot;വിളയറിഞ്ഞും ,
മണ്ണറിഞ്ഞും വിത്തെറിയണം&quot; എന്ന പൂർവ്വിക വാക്യങ്ങളെ ചിരിച്ചു മറന്നു പോയ
നാളുകൾ...ആ കട പ്രമാണത്തിൽ ഒപ്പിട്ടു വിത്തെറിഞ്ഞു, വിഷം തളിച്ചു, കള മാന്താൻ വരെ
യന്ത്രങ്ങൾ...അതിനിടയിൽ വരമ്പിൽ അങ്ങിങ്ങായി തവളകളും, ഞണ്ടുകളും ചത്തുപൊന്തുന്നത്
കണ്ടില്ലെന്നു നടിച്ചു...&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;ഈയിടെയായി
തുമ്പികളും, അടയ്ക്കാ കുരുവികളും വിരളമാണെന്ന സൊറ പറച്ചിലുകളിൽ മുഴുകി... ബാങ്കിൽ
നിന്നും ആദ്യ കത്ത് വന്നു... സാറന്മാർ പറഞ്ഞു &quot;പേടിക്കേണ്ട അടുത്ത തവണ
ഞങ്ങളല്ലേ!&quot;... കടങ്ങളെല്ലാം എഴുതിത്തള്ളുമത്രെ... എല്ലാം വിശ്വസിച്ച ഞങ്ങൾ
അതും വിശ്വസിച്ചു... താങ്ങുവില കിട്ടാത്തതുകൊണ്ട് പട്ടിണി മൂർച്ഛിച്ചു...
കുട്ടികൾക്ക് പാത്രത്തിലിട്ട് കൊടുക്കാൻ ബാങ്കിലെ ആ കടപ്പത്രം മാത്രം
ബാക്കിയായി... തവണകൾ മുടങ്ങുന്നതുകൊണ്ട് കത്തുകൾ വന്നു കൊണ്ടേയിരുന്നു...&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;മുൻപെല്ലാം
ഒരു പറ ആയിരം പറയായതിനേക്കാൾ വേഗത്തിൽ കടം പെരുകി വീർത്തു... &quot;ശ്വാസം
മുട്ടുന്നതുപോലെ കാർന്നോന്മാരെ... വേറെ തൊഴിലൊന്നും അറിയില്ല... മഴ തെറ്റി, മണ്ണ്
തെറ്റി, ചൂട് തെറ്റി അവസാനം എന്റെ കണക്കുകളും തെറ്റിപോകുന്നു...“&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;ഇനി
ബാങ്കിൽ നിന്നു പറകൊട്ടി പ്രമാണം കൈക്കലാക്കി സ്ഥലവും അവർ കൊണ്ടുപോകും എന്നാണു
തീർപ്പ്... കാടാശ്വാസം പറഞ്ഞു വോട്ടു മേടിച്ചവർ പുറം തിരിച്ചു കാട്ടുന്നു...
ബാക്കിയൊക്കെ അവിടെ വന്നിട്ട് പറയാം... കയർ പുതിയതല്ല... ഇതിനു മുൻപേ കൃഷിയിൽ
തോറ്റ ആരോ ഉപയോഗിച്ചതാണ്... നന്നായി മുറുക്കിയിട്ടുണ്ട്... നിലത്തു തെളിച്ച
വിഷത്തിന്റെ ബാക്കി മക്കൾക്കും കുടുംബത്തിനും കൊടുത്തു, ഇനിയെങ്കിലും അവർ
സ്വസ്ഥമായുറങ്ങട്ടെ, ഞാനും...&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;br&gt;ഭൂമി
ചതിക്കില്ലെന്ന് കാർന്നോന്മാർ പറഞ്ഞിട്ടുണ്ട്...എന്നാൽ ഭൂമിയിലുള്ള സഹ ജീവികൾ
ചതിക്കും, അത് കണ്ട് ചിലർ ലാഭമെടുക്കും...ചിലർ ചിരിക്കും... ചിലർ സങ്കടപ്പെടും...
പക്ഷെ പരിഹാരങ്ങൾ മാത്രം കാണുന്നില്ല...&lt;br&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;b&gt;എന്ന് സ്വന്തം&amp;nbsp;&lt;/b&gt;&lt;b style=&quot;font-size: 14px;&quot;&gt;മണ്ണിന്റെ അടിമ...&lt;/b&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;അടിക്കടിയുള്ള
കർഷകാത്മഹത്യകൾക്ക് പരിഹാരം തീർച്ചയായും ഉണ്ട്...കൃഷിയിലെ ശാസ്ത്രീയതയ്‌ക്കൊപ്പം
അവയുടെ വിപണന സമ്പ്രദായം കൂടി പകർന്നു കൊടുക്കുകയും, അവരെ വെറും വോട്ടു കലപ്പകളാക്കാതിരിക്കുകയും&amp;nbsp;&amp;nbsp;ചെയ്‌താൽ നന്നെന്നു തോന്നുന്നു... പറഞ്ഞല്ലോ!, തോന്നൽ
മാത്രമാണ്, വിഡ്ഢിത്തരമായിരിക്കാം പക്ഷെ മരണങ്ങൾ യാഥാർഥ്യങ്ങളാണ്...അവരാരും
അങ്ങിനെ മരണത്തെ ഇഷ്ട്ടപെട്ടവരായിരിക്കില്ല...തോറ്റു മരിക്കുന്നതിന്റെ വേദന
അനുഭവിച്ചായിരിക്കും അവരെല്ലാം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുക... അത് നമ്മുടെ
ഏവരുടെ&amp;nbsp; മനസ്സുകളെയും വേദനിപ്പിക്കുന്നതായി തോന്നുന്നു...&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;നിർത്തുന്നു,
എല്ലാം ഉടയോൻ സാക്ഷി...&amp;nbsp;&lt;br&gt;&lt;/p&gt;

&lt;p style=&quot;direction: ltr; unicode-bidi: embed; word-break: normal;&quot;&gt;&lt;/p&gt;</description>
            </item>
                    <item>
                <title>അമ്മത്തണൽ...</title>
                <link>http://nizhalchayam.mozello.com/blog/params/post/1661286/page</link>
                <pubDate>Sat, 01 Dec 2018 19:31:00 +0000</pubDate>
                <description>&lt;div class=&quot;moze-justify&quot;&gt;മനുഷ്യത്വം, മനുഷ്യകുലത്തിന്റെ നിലനിൽപ്പിന്&amp;nbsp;&amp;nbsp;അനിവാര്യമാണെന്ന്&lt;br&gt;&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;മനസ്സിലാക്കിത്തരുന്നത് പലപ്പോഴും കൂടിക്കാഴ്ചകളിലൂടെയാണ്... അധികം ചർച്ച ചെയ്യപെടാത്തതും ഈ അനിവാര്യതയെപ്പറ്റിയാണെന്നും തോന്നിപ്പോകുന്നു... ഈ വിശാല ഭൂമിയിൽ നമുക്ക് ലഭിച്ച ചുരുക്കം&amp;nbsp;സമയത്തിനുള്ളിൽ കാണുന്ന കാഴ്ച്ചകളും, അനുഭവങ്ങളും എത്രയോ&amp;nbsp;വലുതും സംതൃപ്തവുമാണെന്നു ചിന്തിച്ചു നോക്കൂ... ജീവിതത്തിൽ നാം&amp;nbsp;അനുഭവിക്കുന്ന നിരാശയും, അസംതൃപ്തിയും വ്യർത്ഥമാണെന്നു&amp;nbsp;തോന്നിപ്പോകും... ഈ സത്യം അനുഭവിക്കാൻ, അടുത്തൊരു നിമിഷം&amp;nbsp;നിങ്ങൾക്കുള്ളതായി കണക്കാക്കി സംതൃപ്തമായി ഒരു ശ്വാസമെടുത്തു&amp;nbsp;നോക്കൂ...&amp;nbsp;എന്നിട്ടാലോചിക്കു, എത്രകാലമായി ഭാരമുള്ള ചിന്തകളില്ലാതെ നിങ്ങൾ&amp;nbsp;ഇതുപോലെ ഒന്ന് ശ്വസിച്ചിട്ട്?... ജീവിതം ഇത്രയും സംതൃപ്തമാണ്‌...&amp;nbsp;കാഴ്ചയില്ലാത്തൊരാൾ കാഴ്ച്ചയ്ക്ക് വേണ്ടിയും, കാഴ്ച്ച കുറവുള്ളയാൾ&amp;nbsp;കണ്ണട മുഖത്തിന് ചേരുന്നില്ലെന്നും, നല്ല കാഴ്ചയുള്ളവൻ ചുറ്റും&amp;nbsp;നല്ലതൊന്നും&amp;nbsp;&amp;nbsp;കാണാനില്ലെന്നും... അങ്ങിനെ ഓരോ നിമിഷവും നാം&amp;nbsp;ചിന്തകളുടെ ഭാരത്തിൽ നിമിഷങ്ങളെ മഥിച്ചു ഓടിക്കൊണ്ടേയിരിക്കുന്നു...&amp;nbsp;പലപ്പോളും നാം ഈ വേഗതയിൽ നല്ലത് പലതും കാണാൻ മറക്കുന്നു...&amp;nbsp;ഇതുപോലെ ഒരു യാത്രയിലാണ് ഈ കൂടിക്കാഴ്ചയും...&lt;/div&gt;&lt;p&gt;&lt;br&gt;&lt;/p&gt;&lt;p&gt;&lt;img src=&quot;//site-522643.mozfiles.com/files/522643/12-1.jpg&quot; style=&quot;width: 577px;&quot;&gt;&lt;br&gt;&lt;/p&gt;&lt;p&gt;&lt;span style=&quot;text-align: justify;&quot;&gt;&quot;സിന്ധുതായ് സപ്ക്കൽ&quot;&amp;nbsp; അഥവാ&amp;nbsp; &quot;അനാഥരുടെ അമ്മ&quot;; തൻറെ സ്വന്തം ജീവിതം തന്നെ അനാഥ കുട്ടികൾക്കായി നീക്കി വച്ച്, ഇന്ന് ഏകദേശം 1500 -ൽ പരം കുട്ടികളുടെ അമ്മയും തണലും... മാതൃത്വം എന്നത് ഒരു വലിയ തണലാണ്... പലർക്കും ആ മരം നിലനിൽക്കുമ്പോൾ തിരിച്ചറിയാതെ പോകുന്നു...&amp;nbsp; കണ്ണുള്ളപ്പോൾ അറിയാത്ത കണ്ണിൻറെ വില പോലെ... സ്വന്തം ജീവിതവും, വാത്സല്യവും, ഭക്ഷണവും, ശ്വസിക്കുന്ന ശ്വാസം പോലും മക്കൾക്കായി മാറ്റിവയ്ക്കുന്ന സത്യമാണ് ഓരോ മാതൃത്വവും...&lt;/span&gt;&lt;br&gt;&lt;/p&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;&quot;സന്മതി ബാൽ നികേതൻ&quot; , അവിടെ എത്തിയപ്പോൾ ഉച്ച തിരിഞ്ഞിരുന്നു... ഒരു വലിയ കുടുംബം അങ്ങിനെയാണ് നമുക്ക് ആ ആലയത്തെ വിശേഷിപ്പിക്കാൻ കഴിയു... അത്രമേൽ ഇമ്പമുള്ളതും, കെട്ടുറപ്പുള്ളതും ആണ് അവിടെയുള്ള മനസ്സുകൾ... മറാത്തി ഭാഷയിലുള്ള വാർത്തകളിൽ മാത്രം കേട്ടറിവുള്ള ആ കുടുംബത്തിന്റെ എല്ലാമെല്ലാമായ അവരുടെ പ്രിയപ്പെട്ട &lt;b&gt;&quot;മായി&quot;&lt;/b&gt;, കയറി ചെല്ലുന്ന ഓരോ ആളിലും മാതൃത്വത്തിൻറെ അർഥം പകർന്നു തരുന്ന ഒരു പുഞ്ചിരിയോടുകൂടിയുള്ള സ്വാഗതം... കൂടെയുള്ള സുഹൃത്തിനൊപ്പം വെറുതെ വന്നതെങ്കിലും അടുത്തിരുന്നു പരിചയപ്പെടാൻ സാധിച്ചത് കാലം കരുതിവച്ച പുണ്യമായിരിക്കാം...&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;&lt;br&gt;&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;അവിടെയുള്ള കാഴ്ചകളുടെ ഇടയ്ക്ക്, അവർ പറഞ്ഞു തുടങ്ങി... ഈ&amp;nbsp;കുടുംബം ഇന്ന് 1500 -ൽ പരം കുട്ടികളും, മുന്നൂറിലേറെ മരുമക്കളും, 170-ഓളം പശുക്കളും, അതിലുമുപരി&amp;nbsp;&amp;nbsp;സന്തോഷവും ഉള്ള വലിയ കുടുംബമാണ്... അവരുടെയെല്ലാം അമ്മയാണെന്ന നിലയിൽ താനും സംതൃപ്തയാണ്... ഇത്രയും എത്തിച്ചേർന്നതിൽ പ്രകൃതിയും, ദൈവീകമായ സംരക്ഷണയും മുഖ്യ ഘടകങ്ങളായി ഈ അമ്മ വിശ്വസിക്കുന്നു... അതിന് ഉദാഹരണമാണ് അവരുടെ ജീവിതവും...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;മഹാരാഷ്ട്രയിലെ വർദ്ധ ജില്ലയിൽ പെൺകുഞ്ഞെന്ന കാരണത്താൽ&amp;nbsp;കുടുംബത്തിന് തന്നെ അപശകുനവും, ഭാരവുമായി കണക്കാക്കിയുള്ള&amp;nbsp;ജനനം... പത്താം വയസ്സിൽ തന്നെക്കാൾ ഇരുപതു വയസ്സ് മുതിർന്ന&amp;nbsp;ഒരാളുമായി വിവാഹം... ഒരു പെൺകുട്ടി എന്ന രീതിയിൽ കളിച്ചു&amp;nbsp;നടക്കേണ്ട പ്രായത്തിൽ വിവാഹത്തിലെത്തിപ്പെടുന്ന അന്നത്തെ&amp;nbsp;സാമൂഹിക&amp;nbsp;സമ്പ്രദായത്തിന്റെ മറ്റൊരു ഇര... ഇരുപതു വയസ്സിനുള്ളിൽ മൂന്നു&amp;nbsp;കുട്ടികളുടെ അമ്മയും... വെല്ലുവിളികളിലൂടെ ജീവിച്ചു വളർന്ന&amp;nbsp;ഒരു പെൺകുട്ടി അവരുടെ ഇരുപതാം വയസ്സിലാണ്, ജീവിതത്തിനു തന്നെ വഴിത്തിരിവായ സംഭവങ്ങളിലേക്ക് എത്തിച്ചേരുന്നത്... ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന&amp;nbsp;ഉണക്കിയ ചാണകം മറിച്ചു വിൽക്കുന്നത് പൊതുവേദിയിൽ&amp;nbsp;അവർ&amp;nbsp; &amp;nbsp;തുറന്നു പറഞ്ഞതിനെത്തുടർന്ന് അന്നത്തെ ജമീന്ദാർ കളക്ടറുടെ ശാസനക്കു വിധേയനാവുന്നു... അഭിമാനം ആണുങ്ങൾക്ക് മാത്രമുണ്ടായിരുന്ന ആ കാലഘട്ടത്തിൽ അടിയാനോട് അവൻറെ&amp;nbsp;ഭാര്യയെ ഉപേക്ഷിക്കാൻ ജമീന്ദാർ കല്പിക്കുകയും&amp;nbsp;, അതിനെ തുടർന്ന് വീട്ടിൽ നിന്നും&amp;nbsp;ഇറക്കി വിടുന്ന അവസ്ഥയും വന്നു ചേരുന്നു... നിറവയറുമായി ആ അമ്മ അവിടെ ഗ്രാമത്തിലുള്ള ഒരു പശുത്തൊഴുത്തിൽ അഭയം കണ്ടെത്തി... ഭ്രഷ്‌ട്ട് കല്പിച്ചവൾക്ക് മനുഷ്യത്വം വിലക്കായി കണ്ടിരുന്ന ക്രൂരമായ കാലഘട്ടം... ഇന്നും ഈ വ്യവസ്ഥിതിക്ക് മുഴുവനായി തെളിച്ചവും മാറ്റവും&amp;nbsp;വന്നിട്ടില്ല എന്നത് കഷ്ട്ടം... രാത്രി ആരുടേയും സഹായമില്ലാതെ ആ അമ്മ തൻറെ&amp;nbsp;കുഞ്ഞിന് ജന്മം നൽകി... അടുത്ത് കിടന്ന ഒരു കല്ലെടുത്താണ് ആ അമ്മ സ്വന്തം കുഞ്ഞിൻറെ പൊക്കിൾകൊടി മുറിച്ചതെന്നും പറയുന്നു, അവരുടെ മനസ്സിനെ ബലപ്പെടുത്താൻ ഈ ഒരു കൃത്യം തന്നെ ധാരാളം... പരീക്ഷണ ഘട്ടങ്ങൾ അവരുടെ ജീവിതത്തിൽ തുടങ്ങുന്നത് ആ കല്ലിൽനിന്നാണ് എന്ന് ഓർത്തെടുക്കുന്നു...&amp;nbsp;&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;കുഞ്ഞിനേയും കൊണ്ട് അവർ സ്വന്തം വീട്ടിലേക്കു പോയി, അവിടെ നിന്നും&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;അവരെ ആട്ടിയിറക്കുന്നു... ഭർത്താവുപേക്ഷിച്ച സ്ത്രീക്ക്&amp;nbsp;പാഴ്‍ത്തുണിയോളം പോലും വിലയില്ലാത്ത സാമൂഹിക വ്യവസ്ഥിതിയായിരിക്കാം അതിനു കാരണം... കുലമഹിമയേക്കാൾ വിശപ്പിനാണ് വില എന്ന് തിരിച്ചറിഞ്ഞ നാളുകൾ... ഒരു കൈക്കുഞ്ഞുമായി ആ ഇരുപതു വയസ്സുകാരി അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ഭിക്ഷയെടുക്കാൻ ആരംഭിക്കുന്നു... ജീവിതം വഴിമുട്ടി എന്ന് തോന്നിയ നിമിഷത്തിലൊന്നിൽ അടുത്ത് വരുന്ന ട്രെയിനിന് മുന്നിൽ ഈ&amp;nbsp;ജീവൻ ഉപേക്ഷിക്കാം എന്ന് തിരുമാനിച്ചിറങ്ങാൻ തുടങ്ങുമ്പോൾ,&amp;nbsp;തന്നോടൊപ്പം ഭിക്ഷയാചിച്ചിരുന്ന ഒരു വൃദ്ധൻ തൻറെ അവസാന&amp;nbsp;സമയമടുത്തെന്നും കുറച്ചു വെള്ളം നൽകാൻ ആവശ്യപ്പെടുകയും ചെയ്തത് അവർ ആത്മഹത്യയെ പറ്റി ചിന്തിച്ച ആ നിമിഷത്തിൽ തന്നെയായിരുന്നു... മരിക്കുന്നതിന് മുൻപൊരു പുണ്യം ചെയ്യാനുള്ള അവസരമായി കണ്ട് &quot;മായി&quot; ആ വൃദ്ധന് വെള്ളവും തൻറെ കയ്യിലുണ്ടായിരുന്ന റൊട്ടി കഷ്ണവും നൽകി... വിശപ്പുകൊണ്ട് ജീവൻ നഷ്ടപ്പെടും എന്ന നിലയിലുള്ള ആ വൃദ്ധന് അത് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഒരു ആശ്രയമായി മാറുകയായിരുന്നു... ഇതവരുടെ ജീവിതത്തിലും ജീവിക്കാനുള്ള ഒരു ഊർജ്ജമായി&amp;nbsp;മാറുകയും, പിന്നീട് തൻറെ കുഞ്ഞിനെ അവിടെയുള്ള ഒരു അനാഥാലയത്തിൽ ചേർത്തു പഠിപ്പിക്കുകയും ചെയ്തു... ഇതുപോലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ അവർ തേടിപ്പിടിച്ചു തൻറെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കു നൽകി ആ അമ്മ അന്ന് തുടങ്ങിയ പ്രയാണം ഇന്ന് അൻപതു വർഷം പിന്നിട്ടിരിക്കുന്നു... ഇന്ന് അവരുടെ മക്കളിൽ ഒരാൾ അവരെ കുറിച്ചാണ് PHD ചെയ്യുന്നത് എന്നറിഞ്ഞതിൽ വലിയ സന്തോഷം, പിൽക്കാലത്തു 2016 -ൽ പാട്ടീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് റിസേർച് സിന്ധുതായ് എന്ന ഈ മറാത്തി കവയത്രിക്ക്&amp;nbsp; ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു... &quot;മീ സിന്ധു തായ് സപ്ക്കൽ&quot; എന്നൊരു മറാത്തി ചലച്ചിത്രവും അവരുടെ ജീവിതയാത്രയെ കുറിച്ച് 2010 -ൽ ഇറങ്ങിയിരുന്നു...&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;&lt;br&gt;&lt;/div&gt;&lt;div class=&quot;moze-justify&quot;&gt;അവരെ ഉപേക്ഷിച്ച ഭർത്താവും അവരുടെ&amp;nbsp;തണലിൽ പിന്നീട് തെറ്റ് ഏറ്റു പറഞ്ഞു വരികയും, യാതൊരു വൈഷമ്മ്യവും കൂടാതെ ആ വാർദ്ധക്യത്തെ ഒരു മകനെപ്പോലെ അവർ ജീവിതത്തിൽ ചേർത്ത് നിർത്തുകയും ചെയ്തു... ജീവിതത്തിൽ പകയും, വൈരാഗ്യവും നിറഞ്ഞു കവിയുമ്പോൾ ഒരു നിമിഷം സ്വന്തം മനസ്സിനോട് ചോദിക്കുക എന്തിനുവേണ്ടി, അല്ലെങ്കിൽ എന്ത് നേടാൻ... ദേഷ്യവും വിഷമവും മറഞ്ഞു ഒരു ശാന്തമായ അന്തരീക്ഷം നമുക്ക് ചുറ്റും തെളിയാൻ അത് സഹായിക്കും...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div class=&quot;moze-left&quot;&gt;ജീവിതം ഇതുപോലെയാണ്... ഓരോ നിമിഷത്തിലും തൃപ്തി&amp;nbsp;തോന്നിത്തുടങ്ങിയാൽ, ജീവിതത്തിൽ സന്തോഷം&amp;nbsp;വന്നുചേരുന്ന ഒരു മാന്ത്രികത ഓരോ ജീവനിലും ഉണ്ട്... അത് തിരിച്ചറിയാതെ നാം നമ്മളിലേക്ക് ചുരുങ്ങുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ ഈ ലോകം എത്ര സുന്ദരമാണെന്നും, സ്വസ്ഥമായി പുഞ്ചിരിക്കാനും മനുഷ്യർക്ക് കഴിഞ്ഞേക്കാം...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;ഒരുപാടുപേർക്ക് തണലേകിവരുന്ന അമ്മയെന്ന ആ നന്മ മരം കൂടുതൽ പേർക്കിനിയും തണലേകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;നടക്കട്ടെ...&lt;/div&gt;</description>
            </item>
                    <item>
                <title>പേരില്ലാ പുരാണം...</title>
                <link>http://nizhalchayam.mozello.com/blog/params/post/1638215/page</link>
                <pubDate>Fri, 02 Nov 2018 10:27:00 +0000</pubDate>
                <description>&lt;div&gt;പേരില്ലാ രാജ്യം ഭരിച്ചിരുന്ന പേരില്ലാ രാജാവ്... തൻറെ പ്രജകളുടെ ക്ഷേമത്തിനായി അഹോരാത്രം ചിന്തിക്കുകയും പട്ടിണി രഹിത രാജ്യമായി തന്റെ രാജ്യത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യവും ആ രാജാവിലുണ്ടായിരുന്നു... രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാജാവ് ഭക്ഷണ വിഭവങ്ങൾ നേരിട്ടെത്തിക്കാൻ തുടങ്ങി... എല്ലാ പ്രജകളും രാജാവിനെ വാനോളം പുകഴ്ത്തി... വിശപ്പില്ലാ രാജ്യത്തു, വിശപ്പിനും ഉറക്കത്തിനും ഇടയിൽ ചിന്തകൾക്ക് നാമ്പിട്ടു... ചിലർ ചിന്തകരുടെ വേഷം ധരിച്ചു രാജാവിനെ വിമർശിക്കാൻ തുടങ്ങി...ഇങ്ങിനെ പോയാൽ എത്രനാൾ... ആളുകൾ മടിയന്മാരായിരിക്കുന്നു... ഖജനാവ് കാലിയാവാൻ ഇനി അധിക ദൂരം ഇല്ല... വൈകാതെ ഈ വാർത്ത രാജാവിലും എത്തി... ആ കാലഘട്ടത്തിൽ ഇന്നുള്ളതുപോലെ ആശയവിനിമയ സൂത്രങ്ങൾ ഇല്ലാതിരുന്നതിനാൽ രാജാവിന് വീഡിയോയോ , ലൈവോ കാണാൻ സാധിക്കാത്തതിനാൽ അദ്ദേഹം തന്റെ പേരില്ലാ മന്ത്രിയെ സത്യം അന്ന്വേഷിച്ചു വിവരം എത്തിക്കാൻ ഏർപ്പാടാക്കുന്നു....&lt;br&gt;&lt;/div&gt;&lt;p&gt;മന്ത്രി വേഷപ്രച്ഛന്നനായി ഗ്രാമങ്ങളിലൂടെ യാത്ര ആരംഭിച്ചു... നടന്നു ക്ഷീണിച്ച അദ്ദേഹം ഒരു വീടിനു മുന്നിൽ എത്തി കുറച്ചു വെള്ളം കേട്ടു... ആ വീട്ടിലെ ഗൃഹനാഥൻ അവിടെ ഒരു കട്ടിലിൽ സുഖമായി ഉറങ്ങുകയായിരുന്നു... അവിടെയുള്ള സ്ത്രീയാകട്ടെ, അടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരികുടിച്ചുകൊള്ളുവാൻ ആംഗ്യം കാണിച്ചു... പ്രജകളിലുള്ള ആലസ്യവും, കരുണയില്ലായ്മയും ആ മന്ത്രിപുരുഷൻ നേരിട്ടറിയുകയായിരുന്നു... വെള്ളമെടുക്കാൻ കിണറ്റിങ്കരയിലെത്തിയ മന്ത്രി മറ്റൊരു കാഴ്ചയും കണ്ടു... പൊതിച്ചോറുകളും ഭക്ഷണ പദാർത്ഥങ്ങളും വലിച്ചെറിഞ്ഞു പാഴാക്കിയിരിക്കുന്നു... അതിൽ ഈച്ച വന്നു പൊതിഞ്ഞിരിക്കുന്നു... മന്ത്രി തിരിച്ചു ചെന്ന് ആ വീട്ടുകാരോട് ചോദിച്ചു...&lt;/p&gt;&lt;p&gt;&lt;img src=&quot;//site-522643.mozfiles.com/files/522643/food_wastage.jpg&quot; style=&quot;color: rgb(63, 73, 84); font-size: 14px; width: 448px;&quot;&gt;&amp;nbsp;&lt;br&gt;&lt;/p&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&quot;നിങ്ങൾ എന്തിനാണ് ഇങ്ങിനെ ഭക്ഷണം പാഴാക്കുന്നത്...?&quot;&amp;nbsp;&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;ഉറക്കച്ചടവിലായിരുന്ന ആ ഗൃഹനാഥൻ ആ ചോദ്യം കേട്ടില്ലെന്ന വിധത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് വന്നിരിക്കുന്ന ആ ഈച്ചകളെപോലും ആട്ടി അകറ്റാൻ മേലനങ്ങാതെ മുഖം കൊണ്ട് ഖോഷ്ട്ടികാണിച്ചു ഉറക്കം നടിച്ചു&amp;nbsp; കിടക്കുന്നു...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&quot;എല്ലാ ദിവസവും ഒരേ ഭക്ഷണം... രുചിയായി എന്തെങ്കിലും കഴിക്കാൻ വേണ്ടി ഞങ്ങൾ ചിലപ്പോൾ ഭക്ഷണം ഇവിടെ ഉണ്ടാക്കും അപ്പോൾ എന്തായാലും വെറുതെ കിട്ടുന്ന ഈ ഭക്ഷണം അത് കളയുകയേ വഴിയുള്ളു...&quot; സ്തംഭിച്ചു നിന്നുപോയ മന്ത്രി സ്വയബുദ്ധി തിരിച്ചെടുത്തു അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി... പിന്നീട് നാട്ടിൽ ഉടനീളം നടന്ന മന്ത്രി കണ്ടതും കേട്ടതും ഇത്തരം വാർത്തകൾ തന്നെയാണ്... നടന്നു തളർന്ന മന്ത്രി തൻറെ കുതിരയിലായി സവാരി... കാരണം ദേശങ്ങൾ ഇനിയും കണ്ട് നേരിട്ടറിയണം... അങ്ങിനെ അദ്ദേഹം ഒരു സായാഹ്നത്തിൽ ഒരു നദിയുടെ അവിടെ എത്തി... നാടെങ്ങും ഭക്ഷണ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്... ആ പുഴയുടെ തീരത്തും ഒരു വലിയ മാലിന്യ കൂമ്പാരം... അതിൽ ഒരാൾ എന്തോ തിരയുന്നത് കണ്ട മന്ത്രി അയാളുടെ അടുത്ത് പോയി തിരക്കി...&amp;nbsp;&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&quot;നിങ്ങൾ എന്താണ് തിരയുന്നത് ?&quot;&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;കുതിരപ്പുറത്തിരിക്കുന്ന ആളെ കണ്ടു ഭയന്ന് ഓടാനൊരുങ്ങിയ അയാളെ മന്ത്രി തടഞ്ഞു നിർത്തി ആ ചോദ്യം വീണ്ടും ചോദിച്ചു... അയാൾ മറുപടി പറഞ്ഞു...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&quot;വിശക്കുന്നു... വല്ലതും കഴിക്കാനായി കിട്ടുമോ എന്ന് പരതിനോക്കുകയായിരുന്നു...&quot; ആശ്ചര്യത്തിൽ മന്ത്രി വീണ്ടും ചോദിച്ചു...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&quot;വിശക്കുന്നോ?... അപ്പോൾ&amp;nbsp; നിനക്ക് രാജാവ് നൽകുന്ന സൗജന്യ റേഷൻ&amp;nbsp; ലഭിക്കുന്നില്ല...?&quot;&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;&quot;വീടില്ലാത്തവർക്കും, യാചകർക്കും&amp;nbsp; രാജാവിൻറെ റേഷൻ ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്... എനിക്ക് വീടില്ല ഈ പുഴയുടെ തീരത്താണ് താമസിക്കുന്നത്...&quot; മന്ത്രിക്ക് വീണ്ടും ആശ്ചര്യം അദ്ദേഹം വീണ്ടും ചോദിച്ചു... &quot;അങ്ങിനെ ഒരു കൽപ്പന ആര് പുറപ്പെടുവിച്ചു?&quot;... മന്ത്രിക്ക് ചിലതു മനസ്സിലാവുകയായിരുന്നു ആ കൂടിക്കാഴ്ചയിൽ...&amp;nbsp; രാജാവ് നല്ല ഉദ്ദേശത്തിൽ തുടങ്ങിയ ഒരു പദ്ധതിയുടെ ഇടയിൽ ചിലർ അവരവരുടെ നിയമങ്ങൾ എഴുതി ചേർത്തിരിക്കുന്നു... ദൈവതുല്യനായി കണ്ടിരുന്ന രാജാവിനെ പ്രജകൾ വെറുക്കാനിടയായിരിക്കുന്നു... മന്ത്രി തന്റെ അന്നത്തെ റേഷൻ ആ പാവം പ്രജക്ക് നൽകി വീണ്ടും യാത്ര തുടർന്നു... രാത്രി, പതിവുപോലെ&amp;nbsp; രാജാവിന്റെ ഭൃത്യന്മാർ സൗജന്യ ഭക്ഷണം നാട്ടിലെ ആല്മരച്ചുവട്ടിലെത്തിച്ചിരിക്കുന്നു... ഭക്ഷണം വന്നതിൻറെ ഒരു തിരക്കൊന്നും അവിടെ കാണാത്തതുകൊണ്ട് അദ്ദേഹം അവിടെ പോയി അന്ന്വേഷിച്ചു..&quot;എന്താ ആരെയും കാണാത്തത്?...&quot; ഉടനെ മൂന്നുപേർ അവിടെ എത്തി ആ ഭക്ഷണ പൊതികളെല്ലാം പങ്കിട്ടെടുത്തു കൈവണ്ടികളിൽ നിറക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപെട്ടു... അദ്ദേഹം ഭടന്മാരോട് അവരെ പിന്തുടരാൻ ആവശ്യപ്പെട്ടു... കൂട്ടത്തിൽ മന്ത്രിയും അവരെ പിന്തുടർന്നു... വീടുകളിൽ ആ ഭക്ഷണപ്പൊതി എത്തിക്കുന്ന അവർ അതിനു കൂലിയായി പണം വാങ്ങുന്നതും കണ്ട് ബോധ്യപ്പെട്ട മന്ത്രി... പണത്തിന്റെ ഖനം അനുസരിച്ചു ഭക്ഷണ പൊതികളുടെ എണ്ണം കൂട്ടി നൽകുന്നതും കണ്ട് സ്തബ്ദനായി പോയി... മന്ത്രി ഈ കാഴ്ചകളെല്ലാം രാജാവിനെ ബോധ്യപ്പെടുത്തി... തന്റെ പ്രജകളിൽ വന്ന ഈ തെറ്റായ മാറ്റത്തിന് തന്റെ തീരുമാനമാണ് കാരണം എന്ന് മനസ്സിലാക്കിയ രാജാവ്, ഇനി മുതൽ വിശക്കുന്നവർക്ക് കൊട്ടാരവളപ്പിലുള്ള ഊട്ടുപുരയിലെത്തിയാൽ വയറു നിറയുംവരെ ഭക്ഷണം കഴിച്ചു വിശപ്പുമാറ്റി പോകാം എന്ന് ഉത്തരവിടുകയും സൗജന്യ റേഷൻ കൊടുത്തുവിടുന്നത് നിർത്തലാക്കുകയും ചെയ്തു...&amp;nbsp;&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;വാലറ്റം : നാട് അറിയാതെ, നാട്ടുകാരെ കാണാതെ തീരുമാനങ്ങൾ എടുക്കുന്നത് രാജ്യത്തെ പുരോഗതിയെക്കാൾ പുറകിലോട്ടായിരിക്കും നയിക്കുക... ഒരു തീരുമാനത്തിൽ ഉത്തരവിട്ടയാളും, അനുസരിക്കേണ്ട ആളും എന്ന ചിന്ത മാറി, തീരുമാനങ്ങളിൽ ആ പ്രതലത്തിലുള്ളവരുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നതായിരിക്കും ഏതൊരു ഭരണാധികാരിയും മുന്നോട്ടു വയ്‌ക്കേണ്ട ആശയം... മാനസിക സന്തോഷത്തേക്കാളുപരി, സംതൃപ്തിക്ക് പ്രാധാന്യം നൽകിയാൽ നന്നെന്നു തോന്നുന്നു... വഴക്കുകളും, എതിർപ്പുകളും മാറ്റിവച്ചു, താനും ആ തീരുമാനത്തിന്റെ ഭാഗമാണെന്നു ചിന്തിച്ച്‌...ഗുണദോഷ സമ്മിശ്രമായ ഫലങ്ങളിൽ താനും ഉത്തരവാദിയാണെന്ന തോന്നൽ ഒരു ഉത്തമ പൗരനെ വാർത്തെടുക്കുന്നു... തുടർന്ന്‌ ഒരു ഭരണാധികാരിയെയും...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;അറിയുന്നതായിരിക്കാം... പക്ഷെ പേരില്ലാ രാജ്യമല്ലേ... നമുക്കെന്താ...&lt;/div&gt;&lt;div&gt;&lt;br&gt;&lt;/div&gt;&lt;div&gt;നടന്നോളു...&lt;/div&gt;</description>
            </item>
            </channel>
</rss>